രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ മരണം പൂണെയില്‍; മരിച്ചത് 52കാരനായ പാലക്കാട് സ്വദേശി

Omicron spread | Bignewslive

പുണെ : പുണെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. ഡിസംബര്‍ 12-ന് നൈജീരിയയില്‍നിന്നുവന്ന ചിഞ്ച്വാഡില്‍ താമസിക്കുന്ന 52-കാരനാണ് ഒമിക്രോണ്‍ ബാധിച്ചു മരണമടഞ്ഞത്. 28-ന് പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നൈജീരിയയില്‍ നിന്നുവന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള തന്റെ കുടുംബത്തിന്റെ ഒപ്പം താമസിച്ചു വരവെ പൊടുന്നനെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഇടനെ പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലയ്ക്കാതെ ജാനകി-നവീന്‍ ഓളം; വിദ്വേഷ പ്രചരണങ്ങളെയും തള്ളി ബിബിസി വൈറല്‍ പട്ടികയില്‍ ഇടംപിടിച്ച് റാസ്പുടിന്‍ ഡാന്‍സ്

കഴിഞ്ഞ 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നെന്നും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അധികൃതരുടെ നിര്‍ദേശപ്രകാരം അന്നുതന്നെ പിംപ്രി ഭാട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30-നാണ് എത്തിയത്. ഈ റിപ്പോര്‍ട്ടിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്.

Exit mobile version