കാര്‍ഷിക കടം എഴുതി തള്ളിയിട്ടും ദുരിതം ഒഴിയാതെ കര്‍ഷകരുടെ ജീവിതം; നേട്ടം ലഭിക്കാതെ, ബാങ്കുകളിലെ സമ്മര്‍ദ്ദം താങ്ങാനാകാതെ രണ്ട് കര്‍ഷകര്‍ ജീവനൊടുക്കി

70000 കോടി രൂപയുടെ കാര്‍ഷിക കടമുള്ളതില്‍ 50000 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതി തള്ളിയിട്ടും നേട്ടം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ശനിയാഴ്ചയും തിങ്കളാഴ്ചയുമായാണ് രണ്ട് പേര്‍ ജീവനൊടുക്കിയത്. കാര്‍ഷിക കടം എഴുതിത്തള്ളിയതിന്റെ നേട്ടം തങ്ങള്‍ക്കു ലഭിച്ചില്ലെന്നും ബാങ്കുകളില്‍നിന്നുള്ള സമ്മര്‍ദം താങ്ങാനാവാതെയാണു ഇവര്‍ ജീവനൊടുക്കിയതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ കടം എഴുതി തള്ളിയതിന്റെ ആനുകൂല്യം 33 ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് വിവരം. 70000 കോടി രൂപയുടെ കാര്‍ഷിക കടമുള്ളതില്‍ 50000 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. ഇവിടെ കാര്‍ഷിക കടം എഴുതിത്തള്ളും എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതി സത്യപ്രതിജ്ഞ ചെയ്ത് നിമിഷങ്ങള്‍ക്കകം നിറവേറ്റുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ഷകരെ സംരക്ഷിക്കുമെന്ന വാഗ്ദാനത്തിനു വിപരീതമായാണ് ആത്മഹത്യകള്‍ നടന്നിരിക്കുന്നത്. കര്‍ഷക ദിവസത്തില്‍ ഇത് വെറും വാഗ്ദാനമല്ലെന്നും തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Exit mobile version