കണ്ണടച്ചാല്‍ അവര്‍ മുന്നില്‍ നില്‍ക്കും, ഇനി ജീവിക്കാനാകില്ല..! പ്രേത ശല്യത്തെതുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് മക്കള്‍ മരിച്ചു

പാഞ്ച്പിപ്ലാ: പ്രേതശല്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചുകുട്ടികളെയുമെടുത്തുകൊണ്ടാണ് ഗീത എന്ന യുവതി കിണറ്റില്‍ ചാടിയത്. എല്ലായിപ്പോഴും പ്രേതങ്ങള്‍ തന്നെ പിന്തുടരുന്നെന്ന് യുവതി പറയുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാഞ്ച്പിപ്ലാ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് യുവതി കുട്ടികളുമായി കിണറ്റില്‍ ചാടിയത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെയും മൂത്ത കുട്ടിയേയും രക്ഷപ്പെടുത്തി. എന്നാല്‍ മൂന്നു കുട്ടികളും മരിച്ചു. ഒരു വയസ്സും ഒന്നരവയസ്സും എട്ടു വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പത്തുവയസുകാരി മകള്‍ ധര്‍മ്മിഷ്ഠയാണ് അമ്മയ്‌ക്കൊപ്പം രക്ഷപ്പെട്ടത്.

കണ്ണടച്ചാല്‍ പ്രേതങ്ങള്‍ പിന്നാലെ വരുന്നത് പോലെ തോന്നുമായിരുന്നു എന്ന് ഗീത പോലീസിനോട് വെളിപ്പെടുത്തി. കൃഷി മോശമായിരുന്നതിനാല്‍ ഇവര്‍ വന്‍ സാമ്പത്തികപ്രതിസന്ധിയിലുമായിരുന്നു. കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതു കൂടാതെ പ്രേതശല്യവുമുണ്ടായിരുന്നുവെന്ന് ഗീത പറയുന്നു. ഒറ്റയ്ക്ക് മരിച്ചാല്‍ കുട്ടികളുെട ഗതി എന്താകുമെന്ന് ഭയന്നാണ് അവരെയും എടുത്ത് ചാടിയതെന്ന് ഗീത വ്യക്തമാക്കി.

അമ്പലത്തില്‍ പോകുന്നു എന്ന് പറഞ്ഞാണ് ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത ഗ്രാമത്തിലെത്തിയത്. അവിടെ ആത്മഹത്യയ്ക്ക് അനുയോജ്യമായ ഒരു കിണറും കണ്ടുപിടിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഭര്‍ത്താവിനൊപ്പം ഇവിടെ ജോലിക്ക് വന്നിരുന്നു. ആദ്യം ഒന്നൊന്നായി കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം അവസാനം ഇവരും ചാടുകയായിരുന്നു. തങ്ങളുടെ കുടുംബത്തിനെതിരെ ആരോ ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നതെന്ന് ഗീത വിശ്വസിച്ചിരുന്നതായി ഭര്‍ത്താവ് ധംഷ് പോലീസിനോട് പറഞ്ഞു.

Exit mobile version