അതിശക്തമായ ഇടിമിന്നല്‍; ഒറ്റ ദിവസത്തില്‍ രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 58 ഓളം പേര്‍, 11 മരണം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയും

Lightning kills | Bignewslive

ലഖ്നൗ: ഒറ്റ ഒറ്റ ദിവസത്തിലുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 58ഓളം പേര്‍. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലുമാണ് ദാരുണമായി മരണപ്പെട്ടത്. ഇതിനിടെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയും 11 പേരോളം മരിച്ചു. രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേരാണ് സെല്‍ഫി ശ്രമത്തിനിടെ മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശവാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരണപ്പെട്ടു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കോട്ടയില്‍ നാലുപേരും, ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

Exit mobile version