മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി; 57കാരന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് മരണം

Imam castrated | Bignewslive

ലഖ്‌നൗ: മൂന്നാമതും വിവാഹത്തിന് ഒരുങ്ങിയ 57കാരന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുനാറ്റി രണ്ടാം ഭാര്യയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഷികാര്‍പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. സ്ഥലത്തെ ആത്മീയ നേതാവും ഇമാമുമായ മൗല്‍വി വകീല്‍ അഹമ്മദാണ് ഭാര്യയുടെ ആക്രമണത്തിന് ഇരയായത്. ഒടുവില്‍ രക്തം വാര്‍ന്ന് മരണപ്പെടുകയും ചെയ്തു.

ഭര്‍ത്താവ് മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന് അറിഞ്ഞ രണ്ടാംഭാര്യയായ ഹസ്ര അഹമ്മദുമായി വഴക്കുണ്ടാക്കി, ഇതിന് ശേഷം ഉറങ്ങിക്കിടന്ന അഹമ്മദിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഹസ്രയ്‌ക്കെതിരായി കേസ് എടുത്തിട്ടുണ്ട്.

മൂന്നാത് വിവാഹം കഴിക്കാനുള്ള വഖിലിന്റെ തീരുമാനത്തെ ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിക്കരുതെന്ന് ഹസ്ര നിരന്തരം ഭര്‍ത്താവിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മൂന്നാം വിവാഹം തീരുമാനിച്ച് മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് വഖിലിനെ ഹസ്ര ആക്രമിച്ചത്. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചു മാറ്റുകയായിരുന്നു. അഹമ്മദിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

Exit mobile version