കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്‌സിനേഷനും വേണ്ടി എംഎല്‍എ ഓഫീസ് ആശുപത്രിയാക്കി; മാതൃകയായി ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയ

DMK MLA | Bignewslive

ചെന്നൈ: കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്‌സിനേഷനും വേണ്ടി തന്റെ എംഎല്‍എ ഓഫീസ് ആശുപത്രിയാക്കി മാറ്റി ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയ. വിലാത്തിക്കുളത്ത് നിന്നുള്ള ജനപ്രതിനിധിയാണ് മാര്‍ക്കണ്ഡേയ. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ ആരംഭിച്ച ആശുപത്രി തൂത്തൂക്കുടി എംപിയായ കനിമൊഴി ഉദ്ഘാടനം ചെയ്തു.

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും അതുകൊണ്ടു കൂടിയാണ് എം.എല്‍.എ. ഓഫീസ് ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും മാര്‍ക്കണ്ഡേയ പ്രതികരിച്ചു. താന്‍ അധികാരത്തിലിരിക്കുന്ന അഞ്ച് വര്‍ഷവും ഈ ഓഫീസ് ആശുപത്രിയായി തന്നെ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

പകല്‍ 9 മണിയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന ആശുപത്രിയില്‍ നിരവധി പേരാണ് ചികിത്സയ്ക്കും വാക്സിനേഷനുമായി എത്തുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ആശുപത്രി നിര്‍മ്മിക്കാന്‍ തനിക്ക് ചെലവായതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ചെലവിലാണ് ആശുപത്രിയിലെ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ വാക്കുകള്‍;

‘ഭൂരിപക്ഷം ഗ്രാമീണ ജനത ജീവിക്കുന്നയിടമാണ് എന്റെ നിയോജക മണ്ഡലം. ഇവിടുത്തെ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രി കൊവിഡ് സെന്ററായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് മറ്റു രോഗികള്‍ക്ക് ചികിത്സയ്ക്കായി പോകാന്‍ വേറേ ഇടമില്ല. അതുമാത്രമല്ല കൊവിഡ് വാക്സിനേഷനായി കുറേയധികം ദൂരം പോകേണ്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇവിടുത്തെ എന്റെ ഓഫീസ് ഒരു ചെറിയ ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ടൗണില്‍ തന്നെയുള്ള ആശുപത്രിയായതിനാല്‍ നിരവധി പേര്‍ക്ക് വേഗം എത്താന്‍ സാധിക്കുന്നു. ഏകദേശം 200ലധികം പേര്‍ ആശുപത്രിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

Exit mobile version