ഡല്‍ഹിയിലെ മയക്കുമരുന്ന് റാണിയായ സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ചുകൊലപ്പെടുത്തി; ദാരുണ മരണം എട്ട് മാസം ഗര്‍ഭിണിയായിരിക്കെ

'drug queen' | Bignewslive

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൈനയെ വസീം ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനില്‍ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന സൈന ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടുജോലിക്കാരന് നേരെയും ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. നിരവധിതവണ വെടിയേറ്റ സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, വസീമിനെതിരേ നേരത്തെ കേസുകളൊന്നും ഇല്ലെന്നും സൈനയുടെ സഹോദരി രഹ്നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ സൈന അറസ്റ്റിലായി. സൈന ജയിലില്‍ പോയതോടെ സഹോദരി രഹ്നയുമായി വസീം അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ സൈന ജാമ്യത്തിലിറങ്ങിയതോടെ വസീമും രഹ്നയും പ്രതിസന്ധിയിലായി. സഹോദരിമായുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുമുണ്ടായി. ഇതോടെയാണ് സൈനയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

Exit mobile version