പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞു; പന്ത്രണ്ടുകാരന് ബോംബ് പൊട്ടിത്തെറിച്ച് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞ പന്ത്രണ്ടുകാരന് പരിക്ക്. ഉത്തര്‍പ്രദേശില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സച്ചിന്‍ എന്ന പന്ത്രണ്ടു വയസ്സുകാരനാണ് പരിക്ക് പറ്റിയത്. അതേസമയം പരിക്കുകള്‍ ഗുരുതരമല്ല.

സച്ചിന്‍ ഇന്നലെ വൈകിട്ട് ട്യൂഷന്‍ ക്ലാസില്‍ നിന്നു മടങ്ങുംവഴി ചപ്പുചവറുകള്‍ക്കിടയില്‍ പന്തുപോലുള്ള വസ്തു കണ്ടു. പന്ത് ആണെന്നു കരുതി സച്ചിന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് എടുത്തതിന് കൂട്ടുകാര്‍ കളിയാക്കി. ഇതേതുടര്‍ന്ന് സച്ചിന് അത് എറിഞ്ഞുകളയുകയായിരുന്നു. എറിഞ്ഞപ്പോഴാണ് പന്ത് പൊട്ടിത്തെറിച്ചത്.

സംഭവത്തില് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ചപ്പുചവറുകള്‍ക്കിടയില്‍ കിടന്നത് മണ്ണെണ്ണ ബോംബ് ആണെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version