എട്ടുമാസം പ്രായമായ കുഞ്ഞിനെ കോടാലികൊണ്ട് അമ്മ വെട്ടിക്കൊന്നു! തുടരുന്ന ക്രൂരത

Baby | Bignewslive

ഭോപ്പാല്‍: എട്ട് മാസം പ്രായമായ അമ്മ കോടാലികൊണ്ട് അമ്മ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞ് ആട് ആണെന്ന് ആരോപിച്ചാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. സംഭവത്തില്‍, ചുരാരു ഗ്രാമവാസിയായ അമ്മ രശ്മി ലോധിയെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രശ്മിക്കു മാനസിക പ്രയാസങ്ങളുണ്ടായിരുന്നെന്നും ചികിത്സാര്‍ഥം നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ‘അവന്‍ ഒരു ആടായിരുന്നു. ഞാന്‍ അവനെ വന്ന സ്ഥലത്തേക്ക് തിരിച്ചയച്ചു’ രക്തത്തില്‍ കുളിച്ച 8 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി വീട്ടിലെത്തിയ രശ്മി പറഞ്ഞു. പിതാവ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണു രശ്മി അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചയോടെ കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയ രശ്മി മണിക്കൂറുകള്‍ക്കുശേഷമാണു തിരിച്ചെത്തിയത്. വന്നപ്പോള്‍ കുഞ്ഞിന്റെ ദേഹത്തുനിന്ന് അമിതമായി രക്തസ്രാവമുണ്ടായിരുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനാണു രശ്മിയുടെ കുടുംബം ആദ്യം ശ്രമിച്ചതെന്നും പോലീസ് പറയുന്നു. രശ്മിയുടെ അമ്മ കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചതായും പടിക്കെട്ടില്‍നിന്നു വീണെന്നു പറഞ്ഞതായുമാണ് വിവരം.

കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച കോടാലി കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തില്‍ ഒന്നിലധികം തവണ വെട്ടിയെന്നാണു പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടത്.

Exit mobile version