ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചത്: എംജെ അക്ബര്‍

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: മീ ടൂ ക്യംപെയ്‌നില്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് കേന്ദ്ര മന്ത്രി എംജെ അക്ബര്‍. ഇതിനു പിന്നില്‍ നിക്ഷിപ്ത അജണ്ടയുണ്ടെന്നും അക്ബര്‍ വ്യക്തമാക്കി.

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശത്തായതിനാലാണ് തനിക്ക് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതെന്നും അക്ബര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ അസൂയയും പകയുമാണെന്നും എംജെ അക്ബര്‍ വ്യക്തമാക്കി.

ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായിരിക്കെ എംജെ അക്ബര്‍ നിരവധി വനിത സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ലൈംഗികാതിക്രമങ്ങളാണ്. നിരവധി മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തി രംഗത്തു വന്നിരിക്കുന്നത്.

Exit mobile version