എബിവിപിയുടെ എതിര്‍പ്പ്; അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല

തിരുനെല്‍വേലി: എബിവിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് പുസ്തകം സിലമ്പസില്‍ നിന്ന് മാറ്റിയത്.

സര്‍വകലാശാലയുടെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ പാഠ്യവിഷയമായി പുസ്തകം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ എബിവിപി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ കെ പിച്ചുമണിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കരം എം. കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാന്‍ഡ്: എസ്സെയ്‌സ് ഓണ്‍ നേച്ചര്‍’ സിലബസില്‍ ഉള്‍പ്പെടുത്തും.

മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’. 2017 മുതലാണ് പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്. അരുന്ധതി റോയ് പുസ്തകത്തില്‍ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുമ്പ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

Exit mobile version