17കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28കാരി പോലീസ് പിടിയില്‍

ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് 17കാരനുമായി ഒളിച്ചോടിയത്.

ചെന്നൈ: 17കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 28കാരി അറസ്റ്റില്‍. അയല്‍പക്കത്തെ 17കാരനുമായി കടന്നു കളഞ്ഞ 28കാരിയെ ആണ് പോലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ അയനാവരത്താണ് സംഭവം നടന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് 17കാരനുമായി ഒളിച്ചോടിയത്.

മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ച ശ്വേത 17കാരനുമായി പ്രണയത്തിലാവുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. സഹോദരനെ കാണാനില്ലെന്ന് 17കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പോലീസ് പൊക്കിയത്.

ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്‌നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴ്ി നല്‍കി.

യുവതി നേരത്തെ രണ്ട് പ്രാവശ്യം വിവാഹം ചെയ്തിരുന്നു. രണ്ടാം ഭര്‍ത്താവിന്റെ അടുത്തു നിന്നാണ് ഇവര്‍ 17കാരനുമായി ഒളിച്ചോടിയത്. 2008ല്‍ പോള്‍ വന്നന്‍ എന്നയാളുമായി വിവാഹിതയായെങ്കിലും പിന്നീട് വിവാഹ മോചനം നേടി. ശേഷം 2015ല്‍ രണ്ട് മക്കളുള്ള വിവാഹബന്ധം വേര്‍പെടുത്തിയ മുരുകന്‍ എന്നയാളെ വിവാഹം ചെയ്തു.

ബംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു മുരുഗന്‍. അയനാവരത്താണ് കുട്ടികള്‍ക്കൊപ്പം ശ്വേത ജീവിച്ചിരുന്നത്. ബംഗളൂരുവില്‍ എത്തി മക്കളെ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയിട്ടാണ് യുവതി 17 കാരനെയും കൂട്ടി നാടുവിട്ടത്.

Exit mobile version