‘വാട്‌സ് ആപ്പ് ചാറ്റുകളുടെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന എന്‍സിബി എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തത്’; വിമര്‍ശനവുമായി നഗ്മ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. വാട്‌സ് ആപ്പ് ചാറ്റുകളുടെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന എന്‍സിബി എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തത് എന്നാണ് നഗ്മ ചോദിച്ചത്. നടി കങ്കണ തന്നെ താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പറയുന്ന പഴയ വീഡിയോ പുറത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് നഗ്മയുടെ വിമര്‍ശനം. ഇപ്പോഴത്തെ നടപടി നടിമാരെ സമൂഹത്തില്‍ അപമാനിക്കുന്നതാണെന്നും നന്മ കൂട്ടി ചേര്‍ത്തു.

നേരത്തേ കങ്കണയുടെ സ്വജനപക്ഷപാത ആരോപണത്തെ പരിഹസിച്ചുകൊണ്ടും നഗ്മ രംഗത്ത് എത്തിയിരിരുന്നു. കങ്കണച്ചേച്ചിയുടെ കരിയര്‍ തന്നെ സ്വജനപക്ഷപാതമെന്ന തൂണിന്‍മേലാണ് നില്‍ക്കുന്നതെന്നാണ് അന്ന് നഗ്മ ട്വിറ്ററിലൂടെ പരിഹസിച്ചത്.

അതേസമയം കേസില്‍ നടിമാരായ ദീപികാ പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ട എന്നിവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ദീപിക പദുകോണിനോട് നാളെയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസ്.

Exit mobile version