മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു

ചെന്നൈ: മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു. 81 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് കോടമ്പാക്കത്തെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് താരം വിടപറഞ്ഞത്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്കഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.

നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ്പി പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ശാന്തിയുടെ ആദ്യചിത്രം. അള്‍ത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടു. 1975-ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. ശ്യം മകന്‍, മരുമകള്‍ ഷീല.

Exit mobile version