കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി. വിമാന ദുരന്തസമയത്ത് അദ്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.

രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി വി അബ്ബാസ് മനേകാ ഗാന്ധിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് അവര്‍ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി പറഞ്ഞത്.

നേരത്തേ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മനേകാ ഗാന്ധി രംഗത്ത് എത്തിയിരുന്നു. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നായിരുന്നു അവര്‍ അന്ന് പറഞ്ഞത്. ഈ പരാമര്‍ശം വിവാദമായിരുന്നു.

Exit mobile version