ഭ്രാന്തനെന്ന് പലരും വിളിച്ചു, കളിയാക്കി, എങ്കിലും പ്രകൃതിയോടുള്ള പ്രണയം ഉപേക്ഷിച്ചില്ല, ഒടുവില്‍ രാമയ്യയെ തേടി പത്മശ്രീ പുരസ്‌കാരം വരെ എത്തി

ഹൈദരാബാദ്: ഒരുകാലത്ത് നാട്ടുകാരെല്ലാം ഭ്രാന്തനെന്ന് വിളിച്ചു, എവിടെ പോയാലും പരിഹാസം മാത്രം, എങ്കിലും ദാരിപള്ളി രാമയ്യ ഇതെല്ലാം കാര്യത്തിലെടുത്തില്ല . പ്രകൃതിയോടുള്ള അഗാതമായ പ്രണയം കാരണം പോകുന്നിടത്തെല്ലാം വിത്തുകളും കൈയ്യില്‍ കരുതുമായിരുന്നതുകൊണ്ടും കണ്ടിടത്തെല്ലാം തന്നാല്‍ കഴിയുംപോലെ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതു കൊണ്ടുമാണ് അദ്ദേഹത്തെ പലരും കളിയാക്കിയത്.

എന്നാല്‍ കാലം അദ്ദേഹത്തിന്റെ നന്മ തിരിച്ചറിഞ്ഞു. തന്റെ ജീവിതകാലത്ത് എണ്ണമറ്റ ചെടികള്‍ നട്ടു. അദ്ദേഹത്തിന്റെ മഹത്തായ ഈ ഉദ്യമത്തിന് ഒരു അംഗീകാരം എന്ന നിലയില്‍ ഭാരത രത്‌ന, പത്മവിഭൂഷന്‍, പത്മഭൂഷണ്‍ എന്നിവയ്ക്ക് ശേഷം ഒടുവില്‍ പരമോന്നത പുരസ്‌കാരമായ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

ഇന്ന് അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്. താന്‍ എത്ര തൈകള്‍ നട്ടുപിടിപ്പിച്ചുവെന്നതിന്റെ കണക്ക് രാമയ്യ സൂക്ഷിച്ചിട്ടില്ലെങ്കിലും, 10 ദശലക്ഷമോ അതില്‍ കൂടുതലോ വരുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് തെലങ്കാനയിലെ ഓരോ മൂന്ന് പൗരനും ഒരു മരം എന്ന കണക്കില്‍ അദ്ദേഹം മരങ്ങള്‍ നട്ടുകഴിഞ്ഞു.

ചെടികള്‍ നടുന്നത് തന്റെ വിനോദം മാത്രമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘ഒരു അഭിനിവേശവുമാണ്. എന്റെ പ്രദേശത്ത് തരിശുനിലം കണ്ടിടത്തെല്ലാം ഞാന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഞാന്‍ നട്ടുപിടിപ്പിക്കുന്ന ഓരോ തൈകളും നിലനില്‍ക്കുന്നുവെന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരു ചെടി വാടി നശിച്ചാല്‍ എനിക്ക് എന്റെ ജീവന്‍ നഷ്ടപ്പെട്ടത് പോലെയാണ്.” അദ്ദേഹം പറയുന്നു.

വൃക്ഷോ രക്ഷാ രക്ഷിത’ (മരങ്ങള്‍ സംരക്ഷിക്കുക, അവ നിങ്ങളെ രക്ഷിക്കും) എന്ന് പറയുന്ന ഒരു സ്‌കാര്‍ഫ് ധരിച്ചാണ് അദ്ദേഹം തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. പ്ലക്കാര്‍ഡുകളും ബാനറുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ന്യായീകരിക്കുന്ന ബോര്‍ഡുകളും കൊണ്ട് മൂടിയിരിക്കയാണ് റെഡ്ഡിപള്ളിലെ അദ്ദേഹത്തിന്റെ ചെറിയ വീട്.

പലപ്പോഴും ചെടികള്‍ നടാന്‍ കൂട്ടിനായി ഭാര്യ ജാനമ്മയുമുണ്ടാകാറുണ്ട്. രാമയ്യ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും പുസ്തകങ്ങള്‍ വായിക്കുന്നത് താന്‍ ഒരിക്കലും ഉപേക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സസ്യങ്ങളെയും മരങ്ങളെയും കുറിച്ച് പ്രസിദ്ധീകരിക്കുന്ന കഥകളുടെയും ലേഖനങ്ങളുടെയും ക്ലിപ്പിംഗുകള്‍ അദ്ദേഹം ശേഖരിക്കും. എന്നിട്ട് അദ്ദേഹം അവയെല്ലാം തന്റെ വീട്ടിലെ പലകകളിലും ചുമരുകളിലും ഒട്ടിക്കുുമെന്ന് ഭാര്യ പറയുന്നു.

രാമയ്യയുടെ ഹരിത പ്രചാരണത്തിന് അംഗീകാരമായി നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ക്ക് പുറമേ, അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസ് സെപ്റ്റുവജെനേറിയന്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുമുണ്ടായി. 2016 -ല്‍ തെലങ്കാന സര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കി.

തെലങ്കാനയിലെ റെഡ്ഡിപള്ളി ഗ്രാമത്തിലെ ദാരിപള്ളി രാമയ്യയെ ‘വനജീവി രാമയ്യ’ എന്നും ‘മരം രാമയ്യ’ എന്നുമാണ് സ്‌നേഹത്തോടെ ഇന്ന് നാട്ടുകാര്‍ വിളിക്കുന്നത്. 70 -കാരനായ രാമയ്യയുടെ കഠിനാധ്വാനത്തിന്റെയും, ഉറച്ച പ്രകൃതി സ്‌നേഹത്തിന്റെയും ഫലമാണ് ഈ പേരുകള്‍.

Exit mobile version