നിര്‍ത്താതെ വാ വിട്ട് കരഞ്ഞ് കുഞ്ഞ്; ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് ചലനമറ്റ മാതാപിതാക്കളെ

ന്യൂഡല്‍ഹി: നിര്‍ത്താതെ വാ വിട്ട് കരഞ്ഞ കുഞ്ഞിനെ നോക്കിയപ്പോള്‍ കണ്ടത് മാതാപിതാക്കളുടെ മൃതദേഹം. നോയിഡയിലെ ഹോഷിയാര്‍പുരിലാണ് സംഭവം. ബിഹാര്‍ സ്വദേശികളായ ഇരുപതുകാരനെയും ഇരുപത്തി രണ്ടുകാരിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞയാഴ്ചയാണ് എട്ടുമാസം പ്രായമായ കുഞ്ഞുമായി യുവതിയും യുവാവും വാടകവീട്ടില്‍ താമസത്തിന് എത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടത്. പിന്നാലെ പ്രദേശവാസികളുടെ പരിശോധനയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ നട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ‘മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. രൂക്ഷമായ ദുര്‍ഗന്ധം വ്യാപിച്ച് തുടങ്ങിയ മുറിയിലായിരുന്നു ആ കുഞ്ഞ് ഉണ്ടായിരുന്നത്. ആരോഗ്യനില നല്ലതല്ലെന്ന് മനസിലായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി’നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.

Exit mobile version