കൊവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ല; കാരണം വിശദമാക്കി ഓക്‌സ്ഫഡ് പ്രൊഫസര്‍, ലോക്ക് ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്നും അഭിപ്രായം

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ വേണ്ടിവരില്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. കാരണം വിശദമാക്കിയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആരോഗ്യമുള്ളവര്‍ക്ക് (പ്രായമാകാത്ത, മറ്റു അസുഖങ്ങള്‍ ഇല്ലാത്ത, ശാരീരികമായി ദുര്‍ബലരല്ലാത്തവര്‍) ഒരു സാധാരണ പനി ബാധിച്ചാലുണ്ടാകുന്ന ഉത്കണ്ഠയേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് ബാധയെ കുറിച്ച് ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് ഇത്രയും നാള്‍കൊണ്ട് നാം കണ്ടു.

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ നിലവില്‍ വരികയാണെങ്കില്‍ അത് ദുര്‍ബലരായവരെ ചികിത്സിക്കാനായി ഉപയോഗിക്കണം. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസിലെ കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ട കാര്യമില്ല. സുനേത്ര് ഗുപ്ത പറയുന്നു. ഇന്‍ഫളുവന്‍സയെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമാണെന്നാണ് ഞാന്‍ കരുതുന്നത്.

അത് ഉടന്‍ തന്നെ സാധ്യമാകും. കൊറോണ വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്നും ഇന്‍ഫ്‌ളുവന്‍സയെ പോലെ ജീവിതത്തിന്റെ ഭാഗമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഡ് 19 വ്യാപനം തടയാനുളള ദീര്‍ഘകാല പരിഹാരമല്ല ലോക്ഡൗണെന്നും അവര്‍ പറഞ്ഞു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേകപൂര്‍ണമായ ഒരു നടപടിയായിരുന്നെന്നും എന്നാല്‍ വൈറസിനെ കുറേക്കാലത്തേക്ക് അകറ്റി നിര്‍ത്താന്‍ അതു പര്യാപ്തമല്ലെന്നും വ്യക്തമാക്കി.

Exit mobile version