മരിക്കുന്നതിന് മൂന്ന് നാള്‍ മുന്‍പ് ശമ്പള കുടിശ്ശിക തീര്‍ത്തും നല്‍കിയെന്ന് ജീവനക്കാര്‍; കൊവിഡ് കാലത്തും സഹായിച്ചിരുന്നതായി വെളിപ്പെടുത്തല്‍

മുംബൈ: മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സുശാന്ത് സിംഗ് രജ്പുത് തന്റെ ജോലിക്കാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തിരുന്നതായി വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ടൈംസ് നൗവാണ് ഇക്കാര്യം പുറത്ത് വിട്ടത്. ശമ്പളം കൊടുത്തപ്പോള്‍ ഇതില്‍ കൂടുതല്‍ തനിക്ക് നല്‍കാന്‍ സാധ്യമല്ലെന്ന് സുശാന്ത് പറഞ്ഞിരുന്നുവെന്നും ജീവനക്കാരിലൊരാള്‍ പറയുന്നു.

‘താങ്കള്‍ ഞങ്ങള്‍ക്ക് ഇത്രയും കാശ് തരുന്നു, ഇതിനെല്ലാം ഭാവിയില്‍ ഞങ്ങള്‍ പ്രത്യുപകാരം ചെയ്യും’ എന്നാണ് അപ്പോള്‍ താന്‍ സുശാന്തിനോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്തും സുശാന്ത് സാമ്പത്തികമായി സഹായിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

Exit mobile version