കാന്‍സര്‍ ശ്വാസകോശത്തെ പിടികൂടി, പിന്നാലെ കൊവിഡ് 19; മനംനൊന്ത് പട്ടാളക്കാരന്‍ ജീവനൊടുക്കി, സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ ശ്വാസകോശത്തെ പിടികൂടിയതിന് പിന്നാലെ കൊവിഡ് ബാധയും ഏറ്റതില്‍ മനംനൊന്ത് പട്ടാളക്കാരന്‍ ജീവനൊടുക്കി. 31കാരനായ പട്ടാളക്കാരന്‍ വെസ്റ്റ് ഡല്‍ഹി നരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

‘ശ്വാസകോശ അര്‍ബുദം ബാധിച്ച ജവാന്‍ ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 5ന് അദ്ദേഹത്തെ നരൈനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു’, ഡല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ കണ്ടതായി ചിലര്‍ പറയുന്നു. ശേഷം നാല് മണിയോടെ പരിസരത്തെ മരത്തില്‍തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഗംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലാണ് താമസം. കുടുംബത്തെ മരണ വിവരം അറിയിച്ചു.

Exit mobile version