കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ റവന്യൂ വകുപ്പുദ്യോഗസ്ഥയെ പുറത്താക്കി; ഭയമുണ്ടെന്ന് വീട്ടുടമ

ചിറ്റൂര്‍: ആന്ധ്രാ പ്രദേശില്‍ കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയെ പുറത്താക്കി വീട്ടുടമ. വീട്ടില്‍ നിന്ന് മാറിത്താമസിക്കാനാണ് ഉടമ ആവശ്യപ്പെട്ടത്. ശ്രീകാളഹസ്തിയിലെ റവന്യൂ വകുപ്പ് ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. വൈറസ് പകരാനിടയുണ്ടെന്ന ഭയം കാരണമാണ് വീട്ടുടമ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ തന്നെ വീട്ടുടമ ഫോണില്‍ ബന്ധപ്പെട്ട് വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മറ്റൊരു വീട് ലഭിക്കുന്നത് വരെ താമസം മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ വഴിയാധാരമായി നില്‍ക്കുന്ന ഇവര്‍ക്ക് തഹസില്‍ദാറായ എസ്‌കെ സെറീനയുടെ സഹായത്തോടെ ചെറിയൊരു വീട് സംഘടിപ്പിക്കുകയായിരുന്നു.

Exit mobile version