കോറോണ പ്രതിരോധം: ഇന്ത്യയ്ക്ക് 150 കോടി ഡോളര്‍ വായ്പ അനുവദിച്ച് എഡിബി

ന്യൂഡല്‍ഹി: കോറോണ പ്രതിരോധത്തിനായി ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യക്ക് 150 കോടി ഡോളര്‍ വായ്പ അനുവദിച്ചു. സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി ദുര്‍ബലരുമായ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സാമൂഹികപരിരക്ഷയ്ക്കും രോഗപ്രതിരോധത്തിനുള്ള അടിയന്തര നടപടികള്‍ക്കുമാണ് വായ്പ അനുവിദിച്ചിരിക്കുന്നത്.

‘അഭൂതപൂര്‍വമായ ഈ വെല്ലുവിളിയെ നേരിടുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എഡിബി പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. വലിയൊരു പാക്കേജിന്റെ ഭാഗം മാത്രമാണ് ഇപ്പോഴനുവദിച്ച അടിയന്തര ഫണ്ട്.’ എഡിബി പ്രസിഡന്റ് മസാത്സുഗു അസകവ പറഞ്ഞു.

800 ദശലക്ഷത്തിലധികം പേര്‍ക്ക് സാമൂഹിക പരിരക്ഷ നല്‍കുന്നതിന് എഡിബി നേരിട്ട് സഹായം ചെയ്യും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, ആരോഗ്യ പരിപാലന തൊഴിലാളികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, കുറഞ്ഞ വേതനം ലഭിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version