നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജവാനുമായി ഫോണിലൂടെ സംസാരിച്ച് അമിത് ഷാ; രോഗംഭേദമായി ആശുപത്രിവിട്ട ശേഷം വീട്ടിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിഐഎസ്എഫ് ജവാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്ന് ജവാനോട് അമിത് ഷാ പറഞ്ഞു. ഫോണിലൂടെയാണ് അമിത് ഷാ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജവാനുമായി സംസാരിച്ചത്.

വൈറസ് സ്ഥിരീകരിച്ച 11 സിഐഎസ്എഫ് ജവാന്‍മാര്‍ മുംബൈ കസ്തൂര്‍ബ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ‘നിങ്ങള്‍ നല്ലൊരു കടമ ചെയ്തു. നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു. വിശ്വാസം നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ നന്മയ്ക്കായാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്. ദൈവം നിങ്ങളെ സഹായിക്കും. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്നും ജവാനുമായുള്ള സംഭാഷണത്തില്‍ അമിത് ഷാ പറഞ്ഞു.

കൂടാതെ രോഗംഭേദമായി ആശുപത്രിവിട്ട ശേഷം തന്റെ വീട്ടിലേക്കും അമിത് ഷാ ജവാനെ ക്ഷണിച്ചു. ഉറപ്പായും രോഗം ഭേദമായ ശേഷം കാണാന്‍ വരുമെന്ന് അമിത് ഷായ്ക്ക് ജവാന്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങള്‍ വൈറസിനെ അതിജീവിക്കും. രോഗം ഭേദമായശേഷം താങ്കളെ കാണാന്‍ തീര്‍ച്ചയായി വരുമെന്നും കൊറോണ വൈറസിനെ സൈന്യം ഒന്നിച്ച് നേരിടുമെന്നും ജവാന്‍ പറഞ്ഞു.

കലംബോളിയിലെ സിഐഎസ്എഫ് ക്യാപിലുള്ള ഒരു ജവാനാണ് ആദ്യം വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി ക്യാപിലുണ്ടായിരുന്ന 152 ജവാന്‍മാരേയും ഒഴിപ്പിച്ചിരുന്നു. ജവാന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലം അടക്കമുള്ള മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.

Exit mobile version