ഹാര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; പരാതിയുമായി ഭാര്യ, പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപണം

നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്ത്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജന്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ 20 ദിവസമായി പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ പറയുന്നുയ സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും കിഞ്ജല്‍ ആരോപിച്ചു. വീഡിയോയിലൂടെയാണ് പരാതി പറഞ്ഞിരിക്കുന്നത്.

‘പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്ത്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ഭാര്യ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version