അവിഹിത ബന്ധമെന്ന് സംശയം; ഹരിയാനയില്‍ ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു! അവിഹിതമെന്ന ആരോപണം നിഷേധിച്ച് നേതാവിന്റെ കുടുംബം

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷം ഗോദരയെയാണ് ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയത്.

ഇയാള്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് നിറയൊഴിക്കുകയായിരുന്നു.

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആരോപണം നേതാവിന്റെ കുടുംബം നിഷേധിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കും, മറ്റൊരു ബിജെപി നേതാവിനും ഭാര്യക്കുമെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version