കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ മുജാഹിദീന്‍ തലവനെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

ശ്രീനഗര്‍: കൊടുംഭീകരനായ ഹറൂണ്‍ ഹഫാസ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറാണ് ഹറൂണ്‍ ഹഫാസ്. ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷസസേന ദോഡയിലെത്തിയത്. ഇവിടെ വച്ചായിരുന്നു ഹറൂണ്‍ ഹഫാസുമായി ഏറ്റുമുട്ടല്‍ നടന്നത്. കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ നിരവധി തീവ്രവാദ കേസുകളില്‍ മുഖ്യനാണ് ഹറൂണ്‍ ഹഫാസ്.

സുരക്ഷാസേന ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒസാമാ ജാവേദ് എന്ന കൊടുംഭീകരനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഹറൂണ്‍ ഹഫാസ്.

Exit mobile version