പൊതുസ്ഥലത്ത് വെച്ച് ജീവനക്കാരുടെ കരണത്തടിച്ച് മന്ത്രി സഹോദരന്‍, വീഡിയോ

മുംബൈ: പൊതുസ്ഥലത്ത് വെച്ച് ജീവനക്കരുടെ കരണത്തടിച്ച് എന്‍സിപി നേതാവും മന്ത്രിയുടെ സഹോദരനുമായ കപ്ടന്‍ മാലിക്കര്‍. എന്നാല്‍ പൊതുജനത്തിന്റെ താല്‍പര്യപ്രകാരമാണ് ജീവനക്കാരെ മര്‍ദ്ദിച്ചതെന്നാണ് മാലിക്ക് പറയുന്നത്.

ജീവനക്കാരെ നേതാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ പ്രചരിച്ചതോടെ കപ്ടന്‍ മാലിക്കര്‍ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മാലിക്കര്‍ക്ക് നേരെ കേസ് എടുക്കണുമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

എന്നാല്‍, സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം.

അനുമതിയില്ലാതെയാണ് കമ്പനി റോഡ് കുത്തിപ്പൊളിച്ചതെന്ന് കോര്‍പറേഷനും വിശദീകരിച്ചു.
അനുമതിയില്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെങ്കില്‍ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ജീവനക്കാരെ തല്ലാന്‍ കൗണ്‍സിലര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും ബിജെപി നേതാവ് ക്രിത് സൊമയ ചോദിച്ചു. കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Exit mobile version