ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന; ക്യാമ്പസുകളില്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകളെന്ന് വി മുരളീധരന്‍

രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്തെ കലാലയങ്ങളെ കലാപശാലകളാക്കിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പസുകളില്‍ സ്ഥിരം ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റുകളാണെന്നും മുരളീധരന്‍ ആരോപിച്ചു. ജെഎന്‍യുവില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കുറ്റപ്പെടുത്തുന്നതില്‍ പ്രതികരണവുമായാണ് മുരളീധരന്‍ രംഗത്തെത്തിയത്.

ബിജെപിക്കും എബിവിപിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അത്ഭുതമില്ല. ജെഎന്‍യുവിലെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ഇടത്, കോണ്‍ഗ്രസ്, തീവ്രവാദ സംഘടനകള്‍ സംഘടിതമായി ശ്രമിച്ചിന്റെ ഭാഗമായാണ് അക്രമണം ഉണ്ടായതെന്നും മുരളീധരന്‍ ആരോപിക്കുന്നു.

അതേസമയം, ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമാണെന്നും പിന്നില്‍ എബിവിപിയാണെന്നും വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാമ്പസിനു പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

Exit mobile version