നിര്‍ഭയ കൂട്ടബലാത്സംഗ കേസ്; പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. ഈ മാസം 18 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. ഈ മാസം 18 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം, വിധി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഡല്‍ഹിയില്‍ കൂട്ടബലത്സംഗ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അക്ഷയ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 17 ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കുക.

മറ്റു മൂന്ന് പ്രതികളും സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ 2018 ജൂലായില്‍ തള്ളിയിരുന്നു.അതേസമയം, പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുമ്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്റെ മരാമത്ത് പണികള്‍ ഇതിനിടെ പൂര്‍ത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്റെ ഡമ്മി ട്രയല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Exit mobile version