വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; കൈയ്യാങ്കളിക്കിടെ വരന്റെ അമ്മാവന്‍ കൊല്ലപ്പെട്ടു, വരന്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ദുബോളീയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അശോക്പൂരിലാണ് ദാരുണ സംഭവം നടന്നത്.

അശോക്പൂര്‍: വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം. കൈയ്യാങ്കളിയില്‍ വരന്റെ അമ്മാവന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ വരന്‍ ഉള്‍പ്പടെ 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വരന്റെ മാതൃസഹോദരന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ദുബോളീയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അശോക്പൂരിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച വധുവിന്റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഈ എതിര്‍പ്പ് അടിയിലേക്കും വാക്ക് തര്‍ക്കത്തിലും ശേഷം കൈയ്യാങ്കളിയിലേയ്ക്കും മാറുകയായിരുന്നു. ശേഷം വടിയും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ പോലീസെത്തി സമീപത്തുള്ള സിഎച്ച്‌സി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പരിക്ക് ഗൗരവമായതിനാല്‍ ലഖ്‌നൗവിലേക്ക് അയച്ചു. എന്നാല്‍ ലഖ്‌നൗവില്‍ എത്തിക്കും മുന്‍പേ മരണത്തിന് കീഴടങ്ങി. ആക്രമണത്തില്‍ പരിക്കറ്റേവരെ കപ്തന്‍ഗഞ്ച് സിഎച്ച്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹം മുടങ്ങിയതായി പോലീസ് പറയുന്നു.

Exit mobile version