പ്രണയ ലേഖനം എഴുതി; മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക, സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ

ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി.

അനന്തപുര്‍: പ്രണയ ലേഖനം എഴുതിയതിന്റെ പേരില്‍ മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപികയുടെ വിചിത്ര നടപടി. കൂടാതെ സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ വിധിച്ചിരിക്കുകയാണ്.

ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടപടിയെടുക്കണമെന്നാണ് ആവശ്യം. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് ഇരയായത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളോട് കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. രക്ഷിതാക്കളോട് അധ്യാപിക ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തി.

Exit mobile version