ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഗ്രാമത്തലവന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു,. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അനന്ത്‌നാഗില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്. സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ഇതിനിടെ ഭീകരര്‍ ശ്രമിച്ചിരുന്നു.

ജനങ്ങളോട് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു അഭ്യര്‍ഥിച്ചു. അതേസമയം തിങ്കളാഴ്ച സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version