മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു; ശേഷം അതേ അടുക്കളയില്‍ ഒരു മാസത്തോളം ഭക്ഷണം ഉണ്ടാക്കി, നടുക്കം

മധ്യപ്രദേശിലെ കരോണ്ടിയില്‍ ഒക്ടോബര്‍ 22 നാണ് സംഭവം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ കരോണ്ടിയില്‍ ഒക്ടോബര്‍ 22 നാണ് സംഭവം. സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധം സ്ഥാപിച്ചതിനാണ് 32കാരിയായ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ശേഷം പുറലോകമറിയാതിരിക്കാനായി മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ടു.

തുടര്‍ന്ന് അതേ അടുക്കളെയില്‍ ഒരു മാസത്തോളം ആഹാരം പാകം ചെയ്തു. സംഭവത്തില്‍ 35 കാരനായ മഹേഷ് ബനവാലനാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 22 നാണ് മധ്യപ്രദേശ് കരോണ്ടി ഗ്രാമവാസിയായ മഹേഷ് ബനവാലിനെ കാണാതാകുന്നത്. അതേസമയം മഹേഷിന്റെ ഭാര്യ പ്രമീള, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കിയിരുന്നു.

മഹേഷിന്റെ ജേഷ്ഠസഹോദരന്‍ അര്‍ജ്ജുന്‍ ബല്‍വാല്‍ നവംബര്‍ 21ന് പോലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ ചുരിളഴിയുന്നത്. മഹേഷിനെ കാണാതായതോടെ താനടക്കമുള്ള ബന്ധുക്കള്‍ മഹേഷിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ പ്രമീള അനുവദിച്ചിരുന്നില്ലെന്ന് അര്‍ജ്ജുന്‍ പോലീസിനോട് പറഞ്ഞു.

ഇതോടെ പോലീസ് മഹേഷിന്റെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയ പോലീസിന് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട് മുഴുവന്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് അടുക്കളയില്‍ സ്ലാബ് പൊക്കി കുഴിയെടുത്ത് പരിശോധന നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരിളഴിയുന്നത്.

പരിശോധനയില്‍ സ്ലാബ് കുഴിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത് അഴുകിയ മൃതദേഹമായിരുന്നു. ഇതോടെ കൊലപാതകത്തിന്റെ കാരണവും പ്രമീള വെളിപ്പെടുത്തി. മഹേഷിമന്റെ സഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രമീള പോലീസിനോട് പറഞ്ഞു.

മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് പ്രമീള പറഞ്ഞു. അതേസമയം ഗംഗാറാം ആരോപണം നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version