ശ്മശാനത്തില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

ലഖ്‌നൗ: ശ്മശാനത്തിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. രാജേന്ദ്ര ഗിരി, നിതേഷ് എന്നിവരുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ താക്കൂര്‍ദ്വാരയിലെ ശ്മശാനത്തിലാണ് സംഭവം.
ദുര്‍മന്ത്രവാദം പരിശീലിക്കുന്നതിന് വേണ്ടിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം കൊലപാതകത്തെ കൂറിച്ചുള്ള തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ കൃത്യമായി പറയാന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.

സംഭവ സ്ഥലത്തു നിന്നും മദ്യകുപ്പികളും ഭക്ഷണപ്പൊതികളും കണ്ടെത്തിയിട്ടുണ്ടെന്നും മരിച്ചവരുമായി അടുപ്പമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാഠിന്യമേറിയ വസ്തു കൊണ്ടുള്ള അടിയേറ്റാണ് ഇരുവരും മരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ലഭിച്ച തെളിവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version