മോശമായ പെരുമാറ്റത്തിന് പരാതി നല്‍കി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് വീഴ്ത്തി അധ്യാപകന്‍, ദാരുണ മരണം

ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ദാരുണമായ സംഭവം നടന്നത്.

കാണ്‍പൂര്‍: മോശമായ പെരുമാറ്റത്തിന് അധ്യാപകനെതിരെ പരാതി നല്‍കി. രോഷം പൂണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്റെ കരങ്ങളാല്‍ മരണമടഞ്ഞത്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ദാരുണമായ സംഭവം നടന്നത്.

വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് അധ്യാപകനായ ഷൈലേന്ദ്ര രജ്പുത് വിദ്യാര്‍ത്ഥിനിയ്ക്കു നേരെ വെടിയുതിര്‍ത്തത്. കഴുത്തില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു.

ഷൈലേന്ദ്രന്റെ നിരന്തരമായുള്ള ഉപദ്രവം മൂലം വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷൈലേന്ദ്രനെ മൂന്നു മാസത്തിന് സ്‌കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തില്‍ ഒളിവിലായ ഷൈലേന്ദ്രയ്ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Exit mobile version