അസൈന്‍മെന്റ് ചെയ്തില്ല; വിദ്യാര്‍ത്ഥിയുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപകന്‍, ഡസ്‌കില്‍ ഇടിച്ച് വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഞരമ്പിന് ക്ഷതം, മുഖം തളര്‍ന്നു!

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

പൂനെ: അസൈന്‍മെന്റ് ചെയ്തില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുഖത്ത് ആഞ്ഞടിച്ചു. ഞരമ്പുകള്‍ക്ക് ക്ഷതം പറ്റിയ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് സ്‌കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയില്‍ വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്ന നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഒക്ടോബര്‍ 15 നും 25 നും ഇടയിലാണ് സംഭവം. ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ചയാണ് രക്ഷിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് അധ്യാപകനെ സസ്‌പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് പട്ടീല്‍ വ്യക്തമാക്കി.

”കുട്ടിയെ ദീപാവലി അവധിയ്ക്ക് വീട്ടിലോക്ക് കൊണ്ടുപോകാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുഖത്തിന്റെ ഇടത് വശത്ത് അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മുഖത്തടിച്ചതാണെന്ന് പറഞ്ഞത്” – രക്ഷിതാക്കള്‍ പറഞ്ഞു. അടിയുടെ ആഘാതത്തില്‍ മുഖം ബെഞ്ചില്‍ ഇടിച്ചുവെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ മുഖം തര്‍ന്നതാണെന്ന് ഡോക്ടര്‍ അറിയിച്ചത്.

Exit mobile version