വിവാഹ വാഗ്ദാനം നല്‍കി 20 യുവതികളെ പീഡിപ്പിച്ചു, ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ‘സയനൈഡ് മോഹന്’ വധശിക്ഷ

ഇരുപത് യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്(മോഹന്‍കുമാര്‍ധ) വധശിക്ഷ.

മംഗളൂരു: ഇരുപത് യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്(മോഹന്‍കുമാര്‍ധ) വധശിക്ഷ. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. മുഴുവന്‍ കേസുകളില്‍ നാലാമത്തെ വധശിക്ഷയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

ബണ്ട്‌വാളില്‍ അംഗന്‍വാടി ജീവനക്കാരി ശശികലയെ പ്രലോഭിച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്.

2003-2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹന്‍കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കി 20 യുവതികളെ കൊലപ്പെടുത്തിയത്. നാല് മലയാളികളും ഇയാളുടെ ഇരയായിട്ടുണ്ട്. ഒറ്റക്കാണ് ഇയാള്‍ കോടതിയില്‍ കേസ് വാദിക്കുന്നത്.

Exit mobile version