കാശ്മീരില്‍ ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഷോപ്പിയാന്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തുടര്‍ന്ന് ഇവരുടെ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു. ആപ്പിള്‍ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് ഷോപിയാനില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്.

കാശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി അയക്കുന്നത് കൂടുതല്‍ സജീവമായതോടെ തീവ്രവാദികള്‍ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി.

അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി മൊഹമ്മദ് ഇല്ലിയാസ് ആണ് മരിച്ച ഒരു ഡ്രൈവര്‍. പഞ്ചാബിലെ ഹൊഷിയാര്‍പുറില്‍ നിന്നുള്ള ജീവനാണ് പരിക്കേറ്റ ഒരാള്‍.

Exit mobile version