ക്രിക്കറ്റ് ബാറ്റിന് പകരം നല്‍കിയത് കോട്ട്; ഉപഭോക്താവിന്റെ പരാതിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഫ്‌ളിപ്പ് കാര്‍ട്ടിന് പിഴ വിധിച്ചത്.

ബംഗളൂരു: ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഫ്‌ളിപ്പ് കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവിന്റെ പരാതിയിന്മേലാണ് ഫ്‌ളിപ്പ് കാര്‍ട്ടിന് പിഴയീടാക്കിയത്. വാദിരരാജാ റാവു എന്ന ഉപഭോക്താവാണ് പരാതി നല്‍കിയത്. ഉല്‍പ്പനം മാറ്റി നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടു, എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് പരാതിയുമായി വാദിരരാജാ റാവു രംഗത്തെത്തിയത്.

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഫ്‌ളിപ്പ് കാര്‍ട്ടിന് പിഴ വിധിച്ചത്. വാദിരരാജാ റാവു എന്ന ഉപഭോക്താവാണ് പരാതി നല്‍കിയത്. 6,074 രൂപ മുടക്കി 2017 ഏപ്രിലില്‍ ഓര്‍ഡര്‍ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം ഇയാള്‍ക്ക് ലഭിച്ചത് ഒരു കറുത്ത കോട്ടാണ്. ഉല്‍പ്പന്നം മാറ്റി വാങ്ങാനായി റാവു ഫ്‌ളിപ്പ്കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കിയില്ല. തുടര്‍ന്നാണ് മെയ് 13 ന് റാവു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പിഴ കൂടാതെ ഉപഭോക്താവിന് ആറ് ആഴ്ചയ്ക്കുള്ളില്‍ ശരിയായ ഉല്‍പ്പന്നം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമായി ഉപഭോക്താവിന് 50,000 രൂപയും ഉപഭോക്താവിനെ വഞ്ചിച്ചതിന് പകരമായി ഉപഭോക്തൃ കോടതിയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് 50,000 രൂപ അടയ്ക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാര തുക നല്‍കാന്‍ കമ്പനി കാലതാമസം വരുത്തുകയാണെങ്കില്‍ വാര്‍ഷിക പലിശയായി 10 ശതമാനം തുക അധികമായി നല്‍കണമെന്നും കോടതിയുടെ ഉത്തവുണ്ട്.

Exit mobile version