വിധി കാത്ത് നിക്കുന്നില്ല; നവംബര്‍ 17ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംഎല്‍എ

ഇതിന് മുമ്പുതന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് നേതാവ് പറയുന്നു.

ജയ്പൂര്‍: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഉടന്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ബിജെപി എംഎല്‍എ. രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ചന്ദ് പരാഖ് ആണ് ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. നവംബര്‍ 17ന് തന്നെ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറയുന്നു.

കോടതി വിധി കാത്ത് നില്‍ക്കുന്നില്ലെന്നും ഉടനെ നിര്‍മ്മാണം തുടങ്ങുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 17നാണ് സുപ്രീംകോടതി രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിപ്പിക്കുക. ഇതിന് മുമ്പുതന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് നേതാവ് പറയുന്നു.

പാലിയിലെ രാംലീല പരിപാടിയ്ക്ക് മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് പറഞ്ഞത്. കേസിലെ വിചാരണ ഒക്ടോബര്‍ 17ന് അവസാനിക്കുമെന്നും ഈ വര്‍ഷം നമുക്ക് അനുകൂലമായ വര്‍ഷമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Exit mobile version