മഹാത്മാഗാന്ധിയുടെ മരണശേഷവും അദ്ദേഹത്തെ ആക്ഷേപിച്ച് നടന്നവര്‍ ഇപ്പോള്‍ ഗാന്ധി ഭക്തരായത് കൗതുകകരം; ശശി തരൂര്‍

മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ചിട്ട് ഗുണംകിട്ടാന്‍ പോകുന്നില്ലെന്ന് മോഡിക്ക് മനസിലായി. അതുകൊണ്ടാണ് ഗാന്ധിയുടെ കണ്ണട പോലം സ്വച്ഛ് ഭാരതിന്റെ അടയാളമാക്കി വച്ചത്.

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ജീവിതകാലത്തും മരണശേഷവും അദ്ദേഹത്തെ ആക്ഷേപിച്ച് നടന്ന ആര്‍എസ്എസ്, ബിജെപിയില്‍ ഇപ്പോള്‍ വന്ന മാറ്റം കൗതുകകരമെന്ന് എംപി ശശി തരൂര്‍. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ചിട്ട് ഗുണംകിട്ടാന്‍ പോകുന്നില്ലെന്ന് മോഡിക്ക് മനസിലായി. അതുകൊണ്ടാണ് ഗാന്ധിയുടെ കണ്ണട പോലം സ്വച്ഛ് ഭാരതിന്റെ അടയാളമാക്കി വച്ചത്. എന്നാല്‍ നരേന്ദ്ര മോഡി ഗാന്ധി ഭക്തനായി സംസാരിക്കാന്‍ തുടങ്ങിയതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.

ഗാന്ധിജിയുടെ മൂല്യങ്ങളും വിശ്വാസങ്ങളും കോണ്‍ഗ്രസ് ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സത്യസന്ധതയില്ലായ്മ ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റും. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതാവ് ഒരുവര്‍ഷം മുമ്പ് ‘വൈ ഐ കില്ല്ഡ് ഗാന്ധി’ എന്ന ഒരു ആര്‍ട്ടിക്കള്‍ ഗോഡ്‌സേയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

ഗാന്ധിജിയുടെ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം. ഗാന്ധിജിയുടെ പേരില്‍ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉള്ളുവെന്നും തരൂര്‍ പറഞ്ഞു.

Exit mobile version