കണ്ണില്ലാത്ത ക്രൂരത; അമാനുഷിക ശക്തി നേടാനായി 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി

ബംഗാളിലെ മിഡ്‌നാപുരില്‍ നിരഞ്ജന്‍ബര്‍ ഗ്രാമത്തില്‍ ശിയാഴ്ചയാണ് സംഭവം

കൊല്‍ക്കത്ത: ബംഗാളില്‍ അമാനുശിക ശക്തി നേടാന്‍ 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി. ബംഗാളിലെ മിഡ്‌നാപുരില്‍ നിരഞ്ജന്‍ബര്‍ ഗ്രാമത്തില്‍ ശിയാഴ്ചയാണ് സംഭവം. അമാനുഷിക ശക്തി നേടാനായി ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് പതിനാലുകാന്‍ തന്റെ അയല്‍വാസിയായ ഏഴുവയസുകാരനായ രുദ്ര നായകിനെ നര ബലി ചെയ്തത്.

കളിക്കാന്‍ പോയ കുട്ടി വീടിന് സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രുദ്ര നായക് മരിച്ചതായി ഖരഗ്പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം അയല്‍വാസിയായ 14 കാരന്റെ വീട്ടില്‍ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ സംശയിച്ചതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സദത്പുര്‍ പോലീസ് സേ്റ്റഷനു മുമ്പില്‍ ഗ്രാമവാസികള്‍ പ്രതിഷേധം നടത്തിയതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.

പതിനാലുകാരനെ ദുര്‍മന്ത്രവാദം പരിശീലിപ്പിച്ചതിനാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തവരുകയാണെന്ന് പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ അറിയിച്ചു.

Exit mobile version