ഉറങ്ങിക്കിടന്ന തെരുവ് പട്ടിയുടെ രണ്ട് കാല്‍പ്പാദങ്ങള്‍ വെട്ടിമാറ്റി; കണ്ണില്ലാത്ത മനുഷ്യ ക്രൂരത ഉത്തര്‍പ്രദേശില്‍, യുവാവിനെ പോലീസ് തിരയുന്നു

കൈയ്യില്‍ കത്തിയുമായി രോഷാകുലനായി നില്‍ക്കുന്ന ഹാരുണിനെ തടയാന്‍ ഗ്രാമവാസികള്‍ക്ക് സാധിച്ചില്ല.

Slum dog | Bignewslive

ഷാഹ്ജഹാന്‍പുര്‍: നിര്‍ത്താതെ കുരച്ചുവെന്നതിന്റെ പേരില്‍ തെരുവു പട്ടിയുടെ കാല്‍പാദങ്ങള്‍ വെട്ടിമാറ്റി യുവാവ്. ഉത്തര്‍പ്രദേശിലാണ് കണ്ണില്ലാത്ത മനുഷ്യ ക്രൂരത നടന്നത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട തെരുവുപട്ടിയെയാണ് മുഹമ്മദ് ഹാരുണ്‍ എന്ന 30കാരന്‍ ക്രൂരമായി ആക്രമിച്ചത്. പകല്‍ ഒരു ഭാഗത്ത് കിടന്ന് ഉറങ്ങിയ നായയുടെ കാല്‍പാദങ്ങള്‍ രണ്ടും വെട്ടിമാറ്റുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ സുഖന്‍പുര്‍വ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. രാത്രിയില്‍ നിര്‍ത്താതെ കുരച്ച് തന്റെ ഉറക്കം ശല്യപ്പെടുത്തിയെന്നും വീട്ടില്‍ കയറിയെന്നും ആരോപിച്ചായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത നടത്തിയത്. കൈയ്യില്‍ കത്തിയുമായി രോഷാകുലനായി നില്‍ക്കുന്ന ഹാരുണിനെ തടയാന്‍ ഗ്രാമവാസികള്‍ക്ക് സാധിച്ചില്ല.

എങ്കിലും വേദനയോടെ കരഞ്ഞ നായയെ പണിപ്പെട്ട് മൃഗാശുപത്രിയില്‍ എത്തിച്ചു. നായയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് അധികൃതര്‍ അറിയിച്ചു. നായയുടെ കാല്‍പാദങ്ങള്‍ അറുത്തു മാറ്റിയ ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version