മരട് ഫ്‌ളാറ്റ്; പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്

ന്യൂഡല്‍ഹി: നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എജി എന്ന ആളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ക്ക് നൂറ് മീറ്റര്‍ അകലെയാണ് അഭിലാഷ് താമസിക്കുന്നത്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് നഗരസഭ നല്‍കിയിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഉള്ള നിര്‍ദേശം നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്. നാല് ഫ്‌ളാറ്റുകളും കൂടി പൊളിച്ചു കളയാന്‍ 30 കോടി രൂപയെങ്കിലും വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version