വാത്മീകി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; രാമായണം സീരിയലിനെതിരെ വ്യാപക പ്രതിഷേധം, ഒടുവില്‍ നിരോധിച്ചു

സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മ്മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

ചണ്ഡിഗഢ്: സീരിയലിന്റെ പേരില്‍ കൊലക്കളമായി മാറി പഞ്ചാബ്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാം സിയാ കേ ലവ കുശ് എന്ന സീരിയലിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ഒടുവില്‍ സീരിയലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് ഇറക്കി. വാത്മീകി സമുദായത്തിന്റെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് സീരിയലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെച്ചത്.

ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് വാത്മീകി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് സീരിയല്‍ ചെയ്യുന്നതെന്ന് വാത്മീകി ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. കഴിഞ്ഞ ദിവസം ജലന്ധറില്‍ പ്രതിഷേധത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് സീരിയലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെച്ചത്. അതേസമയം സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മ്മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

സമരം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം ജലന്ധര്‍, അമൃത്‌സര്‍, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ ബന്ദിന് ആഹ്വാനവും ചെയ്തു. പലയിടത്തും കല്ലേറും ആക്രമണങ്ങളും അരങ്ങേറി. ജലന്ധര്‍-അമൃത്‌സര്‍ ദേശീയപാത പ്രതിഷേധക്കാര്‍ തടഞ്ഞു. അക്രമം നിയന്ത്രണ വിധേയമല്ലാതായതോടെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപെട്ടത്. ശേഷം സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ അദ്ദേഹം ഉത്തരവിടുകയായിരുന്നു.

Exit mobile version