പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നതില്‍ കൂടുതല്‍ മുസ്ലീം ഇതരവിഭാഗക്കാര്‍; ഐഎസ്‌ഐയില്‍ നിന്ന് ബിജെപി പണം വാങ്ങുന്നുവെന്നും ദിഗ്‌വിജയ് സിങ്

ബജ്‌രംഗ് ദളും ബിജെപിയും ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നുണ്ട്. ഇത് ഏറെ ഗൗരവമേറിയ വിഷയമാണ്'- ദിഗ്‌വിജയ സിങ് പറഞ്ഞു.

ഭോപ്പാല്‍: മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതരവിഭാഗക്കാരാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. കഴിഞ്ഞ വെള്ളിയാഴ്ച മധ്യപ്രദേശില്‍ വച്ചാണ് ദിഗ്‌വിജയ സിങ് ഇക്കാര്യം ഉന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിയും ബജ്‌രംഗ് ദളും പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്നവരില്‍ മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതര മതക്കാരാണ്. ഇത് മനസ്സിലാക്കേണ്ട വസ്തുതയാണ്. ബജ്‌രംഗ് ദളും ബിജെപിയും ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നുണ്ട്. ഇത് ഏറെ ഗൗരവമേറിയ വിഷയമാണ്’- ദിഗ്‌വിജയ സിങ് പറഞ്ഞു.

Exit mobile version