പാര്‍ലെ ബിസ്‌ക്കറ്റിന്റെ ആവശ്യക്കാര്‍ കുറഞ്ഞു; പതിനായിരം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് കമ്പനി

പാര്‍ലെ ബിസ്‌ക്കറ്റിന്റെ ആവശ്യക്കാര്‍ കുറഞ്ഞത് മൂലം വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ് കമ്പനിയിലെ തൊഴിലാളികളെ വെട്ടിക്കുറക്കാനൊരുങ്ങുന്നു. പാര്‍ലെ ബിസ്‌ക്കറ്റിന്റെ ആവശ്യക്കാര്‍ കുറഞ്ഞത് മൂലം വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായി. തുടര്‍ന്നാണ് തൊഴിലാളിക്കളുടെ എണ്ണം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഈ സാഹചര്യത്തില്‍ 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞതായി പ്രമുഖ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 1929- ല്‍ സ്ഥാപിതമായതാണ് പാര്‍ലെ ജി

‘നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

Exit mobile version