വിവാഹത്തിന് മുന്‍പ് പിതാവ് മരിച്ചു; പുതിയ വസ്ത്രങ്ങള്‍ ധരിച്ച് കസേരയില്‍ മൃതദേഹത്തെ ഇരുത്തി മിന്നുകെട്ടി മകന്‍, വൈറലായി ചിത്രം

മൈലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് ഇരു വീട്ടുകാരും നേരത്തെ തീരുമാനിച്ചിരുന്നത്.

വില്ലുപുരം: വിവാഹത്തിന് മുന്‍പ് പിതാവ് മരിച്ചപ്പോള്‍ മൃതദേഹത്തെ സാക്ഷിയാക്കി മിന്നുകെട്ടി മകന്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത തിവണ്ടിവനത്താണ് വിചിത്ര സംഭവം നടന്നത്. പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മൃതദേഹത്തെ കസേരയില്‍ ഇരുത്തിയാണ് മകന്‍ മിന്നുകെട്ടിയത്. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലാണ് മൃതദേഹത്തെ സാക്ഷിയായി വിവാഹം കഴിച്ചത്. സെപ്തംബര്‍ രണ്ടിന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിന് പിതാവ് ദേവമണി അന്തരിച്ചു. തുടര്‍ന്നാണ് പിതാവിന്റെ മൃതദേഹം സംസ്‌കരിക്കും മുന്‍പ് വിവാഹം നടത്താം എന്നുള്ള തീരുമാനത്തില്‍ എത്തിയത്. മൈലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് ഇരു വീട്ടുകാരും നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ വീട്ടില്‍വെച്ചുതന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെ വീട്ടുകാരോട് അലക്സാണ്ടര്‍ അനുവാദം ചോദിക്കുകയായിരുന്നു. വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചതോടെ അന്നു വൈകുന്നേരം തന്നെ വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു. മകന്റെ വിവാഹം നടന്നു കാണണമെന്നത് ദൈവമണിയുടെ വലിയ അഭിലാഷമായിരുന്നു. അതുകൊണ്ടാണ് സംസ്‌കാരത്തിനു മുന്നേ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അലക്സാണ്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. വിവാഹത്തിനു ശേഷം പിറ്റേദിവസം ദൈവമണിയുടെ ശവസംസ്‌കാരം നടന്നു.

Exit mobile version