അമിതവണ്ണത്തിന്റെ പേരില്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടു; 12 മാസംകൊണ്ട് യുവതി കുറച്ചത് 63 കിലോ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത്

ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി പതിനെട്ടുകാരി കുറച്ചത് ഒന്നും രണ്ടും കിലോ അല്ല. മറിച്ച് 63 കിലോയാണ്. 127 കിലോഗ്രാമായിരുന്നു ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിയായ ജോസി ഡെസ്ഗ്രാന്‍ഡിന്റെ ഭാരം. അമിതവണ്ണത്തിന്റെ പേരില്‍ ഇവള്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്ന ജോസി 12 മാസം കൊണ്ടാണ് ഭാരം കുറച്ച് ഏവരേയും അതിശയിപ്പിച്ചത്.

ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് എനിക്ക് തോന്നുന്നില്ല, എന്നാല്‍ ഇതെന്റെ പുതിയ ജീവിത ശൈലിയായാണ് താന്‍ കാണുന്നതെന്നും ജോസി പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതിനായി മാംസ വിഭവങ്ങള്‍ പരമാവധി കുറക്കുകയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് വ്യായാമത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

വ്യായാമം തുടങ്ങിയ നാളുകളില്‍ ജോഗിംങ്ങും വാക്കിങ്ങും പോലുള്ള ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. കുറച്ചുമാസങ്ങള്‍ക്ക് ശേഷം ജിമ്മില്‍ പോകുകയും പേഴ്‌സണല്‍ ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യാനും തുടങ്ങി. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യുമായിരുന്നു. ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു. ഭാരം കുറച്ച് 64 കിലോ ആയപ്പോള്‍ ഒരു റെഡ് ഗൗണ്‍ അണിഞ്ഞാണ് താന്‍ പുറത്തു പോയതെന്നും ജോസി കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഇത്രയും മാറ്റം വന്നത് ഡയറ്റിലൂടെയാണെന്ന് ജോസി കരുതുന്നില്ല, മറിച്ച് ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് തന്റെ തടി കുറയാന്‍ കാരണമെന്നാണ് ജോസിയുടെ കാഴ്ചപ്പാട്. മകളുടെ മാറ്റത്തില്‍ ജോസിയുടെ അമ്മ കാതറില്‍ വളരെ സന്തോഷത്തിലാണ്. മകള്‍ മാറ്റത്തിനായി വഴികള്‍ കണ്ടെത്തി, അവള്‍ മറ്റുള്ളവര്‍ക്കൊരു പ്രചോദനമാണന്നും കാതറില്‍ പറഞ്ഞു.

Exit mobile version