ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കരിപ്പൂരിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്

17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായി ഒരുക്കിയ ടെര്‍മിനലിന്റെ നിര്‍മ്മാണ ചെലവ് 120 കോടി രൂപയാണ്

കരിപ്പൂര്‍: കരിപ്പൂരില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്. ഗവര്‍ണര്‍ പി സദാശിവം ആണ് ഉദ്ഘാടന ചടങ്ങ് നിര്‍വഹിക്കുക, ചടങ്ങില്‍ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരും.

പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെര്‍മിനലില്‍ ഒന്നായി കരിപ്പൂര്‍ മാറും. 17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായി ഒരുക്കിയ ടെര്‍മിനലിന്റെ നിര്‍മ്മാണ ചെലവ് 120 കോടി രൂപയാണ്. ഒന്നാം നിലയില്‍ 32 എമിഗ്രേഷന്‍ കൗണ്ടറുകളും ആറ് വിസ ഓണ്‍ അറൈവല്‍ കൗണ്ടറുകളുമാണ് പുതിയ ടെര്‍മിനലില്‍ ഉള്ളത്.

നിലവില്‍ 916 യാത്രക്കാരെയാണ് ടെര്‍മിനലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്. എന്നാല്‍ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. അതേസമയം യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ തുറന്നുകൊടുക്കാന്‍ വൈകുമെന്നാണ് വിവരം.

നിലവിലുള്ള ടെര്‍മിനലിന്റെ ഭാഗമായുള്ള കസ്റ്റംസ്, എമിഗ്രേഷന്‍ സൗകര്യങ്ങള്‍ പുതിയതിലേക്ക് മാറ്റുന്നതാണ് വൈകുന്നതിന് കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version